പ്രകൃതി ഒരു ഗുരു

ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ഇംഗ്ലീഷ്: Nature). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്പ്രകൃതിയിൽ നിന്നും സർവവും നേടിയെടുത്ത മനുഷ്യൻ... പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യൻ... തന്നെ എല്ലാം പഠിപ്പിച്ച പ്രകൃതിയോട് നെറികേട് കാട്ടുന്നു. പ്രകൃതിയിൽ നിന്ന് ആർജിച്ചെടുത്ത ജീവിതമൂല്യങ്ങളുടെ വകതിരിവില്ലാത്ത ഉപയോഗം അവന് തന്നെ വിപത്തായിരിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്നത് കണ്ട് വെള്ളം ശേഖരിക്കാൻ പഠിച്ച മനുഷ്യൻ, വിത്ത് മുളയ്ക്കുന്നത് കണ്ട് കൃഷിചെയ്യാൻ പഠിച്ച മനുഷ്യൻ. കാട്ടുതീ കണ്ട് തീയുണ്ടാക്കാൻ പഠിച്ച മനുഷ്യൻ പിന്നീട് തന്നെ എല്ലാം പഠിപ്പിച്ച പ്രകൃതിയോട് നെറികേട് കാട്ടുന്നവനായി. ഗുരുത്വദോഷിയായി. പ്രകൃതിയിൽ നിന്നും അവൻ വായിച്ചെടുക്കേണ്ടിയിരുന്ന മൂല്യങ്ങൾക്ക് നേരെ അവൻ മുഖം തിരിച്ചു. പ്രകൃതി നമ്മെ എത്ര സുന്ദരമായ തത്വശാസ്ത്രം പഠിപ്പിക്കുന്നു. ഫലവൃക്ഷങ്ങളും സസ്യലതാദികളും തിരിച്ചൊന്നും വേണ്ടതില്ലാതെ നിരന്തരം നമുക്ക് തേൻ നിറച്ച ഫലങ്ങളും വർണപ്രപഞ്ചം നിറഞ്ഞ പൂക്കളും തന്നുകൊണ്ടേയിരിക്കുകയല്ലേ.

മടുപ്പില്ലാതെ നിരുപാധികമായി സ്നേഹിക്കാൻ പ്രകൃതി നമ്മെ പഠിപ്പിക്കുന്നതല്ലേ അത്. എത്ര മുറിപ്പെടുത്തിയാലും അറുത്തിട്ടാലും അവനോട് ക്ഷമിക്കുന്ന സ്നേഹമായി കടയ്ക്കൽ മുളപ്പൊടുന്ന മരങ്ങൾ എത്ര സുന്ദരമായ തത്ത്വശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നു. കോരിയെടുക്കുംതോറും വന്നു നിറയുന്ന ഉറവകൾ കൊടുക്കുംതോറും ഏറി വരുന്ന സ്നേഹപാഠം പഠിപ്പിക്കുന്നു. അതിരുകൾ കൽപ്പിക്കാൻ കഴിയാത്ത പുഴകളും കടലും ആകാശവും അതിരുകൾ തിരിക്കരുതെന്ന് നമ്മെ എത്ര വട്ടം ഓർമിപ്പിച്ചു. എന്നിട്ടും മനുഷ്യൻ ദിനംപ്രതി ഓരോരോ ചേരികൾ തിരിച്ചുകൊണ്ടേയിരിക്കുന്നു. നിറയുംതോറും കുനിയണം, എളിമയുണ്ടാകണം എന്ന് കായ്കനികൾ നിറയുന്ന ഓരോ മരങ്ങളും പഠിപ്പിക്കുന്നു. ഉയരങ്ങളിലേക്ക് ഒരു കയറ്റം മാത്രമായിട്ടില്ലെന്നും കയറിയാൽ ഇറങ്ങാതെ പറ്റില്ലെന്നും ഓരോ കുന്നുകളും മലകളും പറഞ്ഞുതരുന്നില്ലേ നമുക്ക്.

നേട്ടങ്ങളിലേക്ക്, ഉയരങ്ങളിലേക്ക് മാത്രം ലക്ഷ്യം വയ്ക്കുന്ന മനുഷ്യനോട് അങ്ങനെ നേട്ടങ്ങളിലേക്ക് മാത്രമായി ഒരു വളർച്ച അരുതെന്നും ഒപ്പം താഴേയ്ക്ക് എളിമത്തത്തിലേക്ക് നന്മയിലേക്ക് വളരണമെന്ന് ഓരോ മരവും ദൃഷ്ടാന്തങ്ങളായി നമുക്ക് മുന്നിലില്ലേ... താഴേക്കില്ലാതെ മുകളിലേക്ക് മാത്രം വളർന്നാൽ കടപുഴകി വീഴും എന്നതും പ്രകൃതിയല്ലേ പഠിപ്പിക്കുന്നത്. മുകളിലേക്ക് കുത്തനെ വളരുന്ന മുളങ്കാടുകൾ എത്രയോ കാലം താഴേയ്ക്ക് വളർന്നാണ് കാറ്റിൽ എത്ര ആടി ഉലഞ്ഞാലും വീഴാതിരിക്കാൻ കരുത്താർജിക്കുന്നത്. സ്വാതന്ത്ര്യം എത്ര കൃത്യമായി ഉപയോഗിക്കേണ്ട ഒന്നാണെന്നും ഒരു കടുകിടതെറ്റിയാൽ അസ്വാതന്ത്ര്യത്തിൽ നാം കത്തിയെരിഞ്ഞുപോകുമെന്നും അമിതമായി ഉപയോഗിച്ചാൽ ചിതറിത്തെറിച്ചുപോകുമെന്നും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കൃത്യമായി കറങ്ങുന്ന സഞ്ചാരപഥങ്ങളിലൂടെ നമുക്ക് മുന്നറിയിപ്പു തരുന്നു. സ്വയം ജ്വലിച്ച് മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന സൂര്യനും ആ വെളിച്ചം പകർന്നെടുത്ത് ഇരുട്ടിലേക്ക് വെളിച്ചം പകരുന്ന ചന്ദ്രനും മറ്റുള്ളവർക്ക് വേണ്ടി എങ്ങനെ ജീവിക്കണമെന്നും അങ്ങനെയുള്ള ജീവിതം എത്ര തേജോമയമാണെന്നും നമുക്ക് ഉദാഹരിക്കുന്നു. എല്ലാ ദുഃഖവും ഏറ്റുവാങ്ങി ഭൂമിയെ കുളിർപ്പിക്കുന്ന മഴയും താൻ സ്വയം ഇല്ലാതായിതന്നെയാണ് തന്റെ ദൗത്യം നിർവഹിക്കുന്നത്. അഗ്നിയും സ്വയം എരിഞ്ഞാണ് ശുദ്ധമാക്കുന്നത്. ഇതെല്ലാം ഏറ്റവും മഹത്തരമായ ജീവിതം എങ്ങനെ ജീവിക്കാം എന്ന് നമുക്ക് പറഞ്ഞുതരുന്നു. ജീവിതം മുൻകൂട്ടി ഇങ്ങനെയാകണമെന്ന് ശഠിക്കുന്നവർ, അങ്ങനെ ആകാത്തപ്പോൾ ദുഃഖിക്കുന്നവൻ.. തന്റെ ഗതി നിശ്ചയിക്കാതെ തന്നെ ഒഴുകുക എന്ന ദൗത്യം നിർവഹിക്കുന്ന പുഴയേയും പുഴയ്ക്ക് നിപതിക്കാൻ കാത്തിരിക്കുന്ന സ്നേഹസാഗരത്തേയും കാണുന്നില്ലേ... ഒഴുകുന്ന ഭൂമിയിലൊക്കെ ജീവൻ പകർന്നുകൊണ്ട് ഒഴുകുക മാത്രമേ വേണ്ടു എന്ന് മനുഷ്യൻ ചിന്തിക്കാത്തതെന്തുകൊണ്ടാണ്. മൂല്യങ്ങളുടെ പ്രതീകങ്ങളായ വെളിച്ചവും വെള്ളവും ഒഴുകിപ്പരക്കാൻ എത്ര സുഖമാണെന്ന് നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മുഷിപ്പ് കൂട്ടിയിട്ടിടങ്ങളിലേക്ക് വെളിച്ചം തടസപ്പെടുമെന്നും അവിടെ നിഴലുകൾ മാത്രം സൃഷ്ടിക്കപ്പെടുമെന്നും നാം മറന്നുപോകുന്നില്ലേ.. വെളിച്ചത്തിന് ഒഴുകിപ്പരക്കാൻ ഏതെങ്കിലും പിൻവാതിലുകളുടേയോ തള്ളിവിടലിന്റേയോ ആവശ്യമുണ്ടോ. നനവിന് പടരാൻ തടസങ്ങൾ വെയ്ക്കാതിരുന്നാൽ മാത്രം മതി. ജീവൻ പകർന്നുകൊണ്ട് താഴേക്ക് താഴേക്ക് പടരുന്നു നനവ്. ഇതെല്ലാം പറഞ്ഞുതന്ന പ്രകൃതിയോട് എന്തിനാണ് മനുഷ്യൻ മുഖം തിരിച്ചത്. പ്രകൃതിയിൽ നിന്നും എന്തുകൊണ്ടാണ് വായിച്ചെടുക്കാതിരുന്നത്. പ്രകൃതിയോടു നെഞ്ചുചേർക്കാത്ത മനുഷ്യൻ എന്ന ഒരേ ഒരു മൃഗമാണ് പ്രകൃതിയെ തല്ലിത്തകർക്കുന്നത്... തച്ചുടയ്ക്കുന്നത്.. തുരന്നെടുക്കുന്നത്. ഈ മനുഷ്യൻ വെറും നിസാരനാണെന്നും നിന്റെ അഹന്തയെ തകർക്കാൻ എനിക്കൊരു നിമിഷം മതിയെന്നും പ്രകൃതി നമ്മെ പലവട്ടം ഓർമിപ്പിച്ചു. ഒരു കൊടുങ്കാറ്റ്, പേമാരി, തീ.. നിന്റെ നിർമിതികളെല്ലാം നുറുങ്ങിപ്പൊടിഞ്ഞു പോകാൻ ഒരു നിമിഷം മതിയെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. കുഞ്ഞിനെ ശകാരിച്ചും തല്ലിയും നേർവഴിക്ക് നടത്താൻ ശ്രമിക്കുന്ന അമ്മയെപ്പോലെ... എന്നിട്ടും മനുഷ്യൻ മറന്നുപോകുന്നു. കണ്ണുകൊണ്ട് വായിക്കാൻ... മനസുകൊണ്ട് അറിയാൻ.. ബുദ്ധികൊണ്ട് മനസിരുത്താൻ.. പ്രകൃതിയിൽ നിന്നും വായിച്ചെടുക്കാത്ത അവൻ ഗുരുത്വദോഷിയാകുന്നു. ഈ ഭൂമിയിൽ സ്വസ്ഥമായി ജീവിക്കാൻ അറിയാത്ത മനുഷ്യൻ മറ്റു ഗ്രഹങ്ങളിൽ ജീവനുണ്ടോ എന്ന് പരതി നോക്കുന്നു. തനിക്ക് കയ്യടക്കാൻ പറ്റാത്ത പ്രകൃതിക്ക് മുന്നിൽ എത്ര നിസാരനാണെന്ന് പലപ്പോഴും മറന്നുപോകുന്നു. മനുഷ്യൻ പ്രത്യേക ബുദ്ധിയുള്ള ജീവിയാണെന്ന് അന്തസോടെ അവകാശപ്പെടണമെങ്കിൽ ഇനിയെങ്കിലും അവൻ തിരുത്തേണ്ടതുണ്ട്.

ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ഇംഗ്ലീഷ്: Nature). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്പ്രകൃതിയിൽ നിന്നും സർവവും നേടിയെടുത്ത മനുഷ്യൻ... പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യൻ... തന്നെ എല്ലാം പഠിപ്പിച്ച പ്രകൃതിയോട് നെറികേട് കാട്ടുന്നു. പ്രകൃതിയിൽ നിന്ന് ആർജിച്ചെടുത്ത ജീവിതമൂല്യങ്ങളുടെ വകതിരിവില്ലാത്ത ഉപയോഗം അവന് തന്നെ വിപത്തായിരിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്നത് കണ്ട് വെള്ളം ശേഖരിക്കാൻ പഠിച്ച മനുഷ്യൻ, വിത്ത് മുളയ്ക്കുന്നത് കണ്ട് കൃഷിചെയ്യാൻ പഠിച്ച മനുഷ്യൻ. കാട്ടുതീ കണ്ട് തീയുണ്ടാക്കാൻ പഠിച്ച മനുഷ്യൻ പിന്നീട് തന്നെ എല്ലാം പഠിപ്പിച്ച പ്രകൃതിയോട് നെറികേട് കാട്ടുന്നവനായി. ഗുരുത്വദോഷിയായി. പ്രകൃതിയിൽ നിന്നും അവൻ വായിച്ചെടുക്കേണ്ടിയിരുന്ന മൂല്യങ്ങൾക്ക് നേരെ അവൻ മുഖം തിരിച്ചു. പ്രകൃതി നമ്മെ എത്ര സുന്ദരമായ തത്വശാസ്ത്രം പഠിപ്പിക്കുന്നു. ഫലവൃക്ഷങ്ങളും സസ്യലതാദികളും തിരിച്ചൊന്നും വേണ്ടതില്ലാതെ നിരന്തരം നമുക്ക് തേൻ നിറച്ച ഫലങ്ങളും വർണപ്രപഞ്ചം നിറഞ്ഞ പൂക്കളും തന്നുകൊണ്ടേയിരിക്കുകയല്ലേ.

മടുപ്പില്ലാതെ നിരുപാധികമായി സ്നേഹിക്കാൻ പ്രകൃതി നമ്മെ പഠിപ്പിക്കുന്നതല്ലേ അത്. എത്ര മുറിപ്പെടുത്തിയാലും അറുത്തിട്ടാലും അവനോട് ക്ഷമിക്കുന്ന സ്നേഹമായി കടയ്ക്കൽ മുളപ്പൊടുന്ന മരങ്ങൾ എത്ര സുന്ദരമായ തത്ത്വശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നു. കോരിയെടുക്കുംതോറും വന്നു നിറയുന്ന ഉറവകൾ കൊടുക്കുംതോറും ഏറി വരുന്ന സ്നേഹപാഠം പഠിപ്പിക്കുന്നു. അതിരുകൾ കൽപ്പിക്കാൻ കഴിയാത്ത പുഴകളും കടലും ആകാശവും അതിരുകൾ തിരിക്കരുതെന്ന് നമ്മെ എത്ര വട്ടം ഓർമിപ്പിച്ചു. എന്നിട്ടും മനുഷ്യൻ ദിനംപ്രതി ഓരോരോ ചേരികൾ തിരിച്ചുകൊണ്ടേയിരിക്കുന്നു. നിറയുംതോറും കുനിയണം, എളിമയുണ്ടാകണം എന്ന് കായ്കനികൾ നിറയുന്ന ഓരോ മരങ്ങളും പഠിപ്പിക്കുന്നു. ഉയരങ്ങളിലേക്ക് ഒരു കയറ്റം മാത്രമായിട്ടില്ലെന്നും കയറിയാൽ ഇറങ്ങാതെ പറ്റില്ലെന്നും ഓരോ കുന്നുകളും മലകളും പറഞ്ഞുതരുന്നില്ലേ നമുക്ക്.

നേട്ടങ്ങളിലേക്ക്, ഉയരങ്ങളിലേക്ക് മാത്രം ലക്ഷ്യം വയ്ക്കുന്ന മനുഷ്യനോട് അങ്ങനെ നേട്ടങ്ങളിലേക്ക് മാത്രമായി ഒരു വളർച്ച അരുതെന്നും ഒപ്പം താഴേയ്ക്ക് എളിമത്തത്തിലേക്ക് നന്മയിലേക്ക് വളരണമെന്ന് ഓരോ മരവും ദൃഷ്ടാന്തങ്ങളായി നമുക്ക് മുന്നിലില്ലേ... താഴേക്കില്ലാതെ മുകളിലേക്ക് മാത്രം വളർന്നാൽ കടപുഴകി വീഴും എന്നതും പ്രകൃതിയല്ലേ പഠിപ്പിക്കുന്നത്. മുകളിലേക്ക് കുത്തനെ വളരുന്ന മുളങ്കാടുകൾ എത്രയോ കാലം താഴേയ്ക്ക് വളർന്നാണ് കാറ്റിൽ എത്ര ആടി ഉലഞ്ഞാലും വീഴാതിരിക്കാൻ കരുത്താർജിക്കുന്നത്. സ്വാതന്ത്ര്യം എത്ര കൃത്യമായി ഉപയോഗിക്കേണ്ട ഒന്നാണെന്നും ഒരു കടുകിടതെറ്റിയാൽ അസ്വാതന്ത്ര്യത്തിൽ നാം കത്തിയെരിഞ്ഞുപോകുമെന്നും അമിതമായി ഉപയോഗിച്ചാൽ ചിതറിത്തെറിച്ചുപോകുമെന്നും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കൃത്യമായി കറങ്ങുന്ന സഞ്ചാരപഥങ്ങളിലൂടെ നമുക്ക് മുന്നറിയിപ്പു തരുന്നു. സ്വയം ജ്വലിച്ച് മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന സൂര്യനും ആ വെളിച്ചം പകർന്നെടുത്ത് ഇരുട്ടിലേക്ക് വെളിച്ചം പകരുന്ന ചന്ദ്രനും മറ്റുള്ളവർക്ക് വേണ്ടി എങ്ങനെ ജീവിക്കണമെന്നും അങ്ങനെയുള്ള ജീവിതം എത്ര തേജോമയമാണെന്നും നമുക്ക് ഉദാഹരിക്കുന്നു. എല്ലാ ദുഃഖവും ഏറ്റുവാങ്ങി ഭൂമിയെ കുളിർപ്പിക്കുന്ന മഴയും താൻ സ്വയം ഇല്ലാതായിതന്നെയാണ് തന്റെ ദൗത്യം നിർവഹിക്കുന്നത്. അഗ്നിയും സ്വയം എരിഞ്ഞാണ് ശുദ്ധമാക്കുന്നത്. ഇതെല്ലാം ഏറ്റവും മഹത്തരമായ ജീവിതം എങ്ങനെ ജീവിക്കാം എന്ന് നമുക്ക് പറഞ്ഞുതരുന്നു. ജീവിതം മുൻകൂട്ടി ഇങ്ങനെയാകണമെന്ന് ശഠിക്കുന്നവർ, അങ്ങനെ ആകാത്തപ്പോൾ ദുഃഖിക്കുന്നവൻ.. തന്റെ ഗതി നിശ്ചയിക്കാതെ തന്നെ ഒഴുകുക എന്ന ദൗത്യം നിർവഹിക്കുന്ന പുഴയേയും പുഴയ്ക്ക് നിപതിക്കാൻ കാത്തിരിക്കുന്ന സ്നേഹസാഗരത്തേയും കാണുന്നില്ലേ... ഒഴുകുന്ന ഭൂമിയിലൊക്കെ ജീവൻ പകർന്നുകൊണ്ട് ഒഴുകുക മാത്രമേ വേണ്ടു എന്ന് മനുഷ്യൻ ചിന്തിക്കാത്തതെന്തുകൊണ്ടാണ്. മൂല്യങ്ങളുടെ പ്രതീകങ്ങളായ വെളിച്ചവും വെള്ളവും ഒഴുകിപ്പരക്കാൻ എത്ര സുഖമാണെന്ന് നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മുഷിപ്പ് കൂട്ടിയിട്ടിടങ്ങളിലേക്ക് വെളിച്ചം തടസപ്പെടുമെന്നും അവിടെ നിഴലുകൾ മാത്രം സൃഷ്ടിക്കപ്പെടുമെന്നും നാം മറന്നുപോകുന്നില്ലേ.. വെളിച്ചത്തിന് ഒഴുകിപ്പരക്കാൻ ഏതെങ്കിലും പിൻവാതിലുകളുടേയോ തള്ളിവിടലിന്റേയോ ആവശ്യമുണ്ടോ. നനവിന് പടരാൻ തടസങ്ങൾ വെയ്ക്കാതിരുന്നാൽ മാത്രം മതി. ജീവൻ പകർന്നുകൊണ്ട് താഴേക്ക് താഴേക്ക് പടരുന്നു നനവ്. ഇതെല്ലാം പറഞ്ഞുതന്ന പ്രകൃതിയോട് എന്തിനാണ് മനുഷ്യൻ മുഖം തിരിച്ചത്. പ്രകൃതിയിൽ നിന്നും എന്തുകൊണ്ടാണ് വായിച്ചെടുക്കാതിരുന്നത്. പ്രകൃതിയോടു നെഞ്ചുചേർക്കാത്ത മനുഷ്യൻ എന്ന ഒരേ ഒരു മൃഗമാണ് പ്രകൃതിയെ തല്ലിത്തകർക്കുന്നത്... തച്ചുടയ്ക്കുന്നത്.. തുരന്നെടുക്കുന്നത്. ഈ മനുഷ്യൻ വെറും നിസാരനാണെന്നും നിന്റെ അഹന്തയെ തകർക്കാൻ എനിക്കൊരു നിമിഷം മതിയെന്നും പ്രകൃതി നമ്മെ പലവട്ടം ഓർമിപ്പിച്ചു. ഒരു കൊടുങ്കാറ്റ്, പേമാരി, തീ.. നിന്റെ നിർമിതികളെല്ലാം നുറുങ്ങിപ്പൊടിഞ്ഞു പോകാൻ ഒരു നിമിഷം മതിയെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. കുഞ്ഞിനെ ശകാരിച്ചും തല്ലിയും നേർവഴിക്ക് നടത്താൻ ശ്രമിക്കുന്ന അമ്മയെപ്പോലെ... എന്നിട്ടും മനുഷ്യൻ മറന്നുപോകുന്നു. കണ്ണുകൊണ്ട് വായിക്കാൻ... മനസുകൊണ്ട് അറിയാൻ.. ബുദ്ധികൊണ്ട് മനസിരുത്താൻ.. പ്രകൃതിയിൽ നിന്നും വായിച്ചെടുക്കാത്ത അവൻ ഗുരുത്വദോഷിയാകുന്നു. ഈ ഭൂമിയിൽ സ്വസ്ഥമായി ജീവിക്കാൻ അറിയാത്ത മനുഷ്യൻ മറ്റു ഗ്രഹങ്ങളിൽ ജീവനുണ്ടോ എന്ന് പരതി നോക്കുന്നു. തനിക്ക് കയ്യടക്കാൻ പറ്റാത്ത പ്രകൃതിക്ക് മുന്നിൽ എത്ര നിസാരനാണെന്ന് പലപ്പോഴും മറന്നുപോകുന്നു. മനുഷ്യൻ പ്രത്യേക ബുദ്ധിയുള്ള ജീവിയാണെന്ന് അന്തസോടെ അവകാശപ്പെടണമെങ്കിൽ ഇനിയെങ്കിലും അവൻ തിരുത്തേണ്ടതുണ്ട്.

No comments:
Post a Comment